Editorial
ഏറ്റുമുട്ടാൻ ഒരുങ്ങി രൂപേ-വിസ പേയ്മെന്റ് കമ്പനികൾ, കേന്ദ്ര സർക്കാർ പിന്തുണ ആർക്കൊപ്പം?
ഇന്ത്യൻ സർക്കാർ ആഭ്യന്തര പേയ്മെന്റ് നെറ്റുവർക്ക് സ്ഥാപനമായ റുപേയെ പ്രമോട്ട് ചെയ്യുന്നുവെന്നും ഇത് മറ്റ് വിദേശ പേയ്മെന്റ് നെറ്റുവർക്ക് സ്ഥാപനങ്ങളുമായി അസമത്വം ഉണ്ടാക്കുന്നുവെന്നും വിസ യുഎസ് സർക്കാരിനോട് പരാതിപ്പെട്ടു. ഇന്ത്യയുടെ ഔപചാരികവും അനൗപചാരികവുമായ നയങ്ങൾ മറ്റ് പേയ്‌മെന്റ് നെറ്റ്‌വർക്കുകൾക്കെതിരായും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് അനുകൂലമാണെന്നും വിസ പറയുന്നു.

On this page
Key takeaways
- ഇന്ത്യൻ സർക്കാർ ആഭ്യന്തര പേയ്മെന്റ് നെറ്റുവർക്ക് സ്ഥാപനമായ റുപേയെ പ്രമോട്ട് ചെയ്യുന്നുവെന്ന് വിസ യുഎസ് സർക്കാരിനോട് പരാതിപ്പെട്ടു.
- യുപിഐ, റൂപേ തുടങ്ങിയ നെറ്റ്‌വർക്കുകൾ നിയന്ത്രിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് എൻ.പി.സി.ഐ.
- വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ ആഗോള പേയ്‌മെന്റ് വിപണിയിൽ പൂർണ്ണമായും ആധിപത്യം പുലർത്തുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്.
- പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും സ്ഥിരസ്ഥിതിയായി റുപേ വാഗ്ദാനം ചെയ്യുന്നു.
- റഷ്യക്ക് മിർ, യൂറോപ്പിന് യൂറോപ്യൻ പേയ്‌മെന്റ് ഇനിഷ്യേറ്റീവ് (ഇപിഐ) എന്നിങ്ങനെ ആഭ്യന്തര പേയ്‌മെന്റ് നെറ്റ്‌വർക്കുകൾക്കായി പ്രേരിപ്പിക്കുന്ന രാജ്യങ്ങളുണ്ട്.
അടുത്തിടെ വന്ന റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സർക്കാർ ആഭ്യന്തര പേയ്മെന്റ് നെറ്റുവർക്ക് സ്ഥാപനമായ റുപേയെ ‘പ്രമോട്ട്’ ചെയ്യുന്നുവെന്നും ഇത് മറ്റ് വിദേശ പേയ്മെന്റ് നെറ്റുവർക്ക് സ്ഥാപനങ്ങളുമായി അസമത്വം ഉണ്ടാക്കുന്നുവെന്നും അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ വിസ യുഎസ് സർക്കാരിനോട് പരാതിപ്പെട്ടു. ഇന്ത്യയുടെ ഔപചാരികവും അനൗപചാരികവുമായ നയങ്ങൾ മറ്റ് പേയ്‌മെന്റ് നെറ്റ്‌വർക്കുകൾക്കെതിരായും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് അനുകൂലമാണെന്നും വിസ പറയുന്നു. യുപിഐ, റൂപേ തുടങ്ങിയ നെറ്റ്‌വർക്കുകൾ നിയന്ത്രിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് എൻ.പി.സി.ഐ. ആഭ്യന്തര പേയ്‌മെന്റ് നെറ്റ്‌വർക്കുകളുടെ വളർച്ചയും അത് വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ വിദേശ പേയ്‌മെന്റ് സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
കഥ അറിയാം
- പേയ്‌മെന്റുകളുടെ കാര്യത്തിൽ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) എന്നിവയാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്. നാട്ടിൻ പുറത്തെ ചെറിയ കടകളിൽ പോലും ഇപ്പോൾ യുപിഐ ക്യൂആർ കോർഡ് ഉള്ളത് കാണാം. പേയ്‌മെന്റ് നെറ്റ്‌വർക്കുകൾ എന്ന് വിളിക്കപ്പെടുന്ന ഇടനിലക്കാരാണ് ഈ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നത്. ഒരു പേയ്‌മെന്റ് നെറ്റ്‌വർക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുകയും പണം ഒരു പോയിന്റിൽ നിന്ന് മറ്റൊന്നിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
- അമേരിക്കൻ മാസ്റ്റർകാർഡ്, വിസ, അമേരിക്കൻ എക്‌സ്‌പ്രസ്, ഭീം യുപിഐ, റുപേ തുടങ്ങിയ പേയ്‌മെന്റ് നെറ്റ്‌വർക്കുകളെ കുറിച്ച് നമുക്ക് അറിയാവുന്നതാണ്. അമേരിക്കൻ മാസ്റ്റർകാർഡ്, വിസ, അമേരിക്കൻ എക്‌സ്‌പ്രസ് എന്നിവ യുണൈറ്റഡ് സ്റ്റേറ്റ്സിൽ അധിഷ്ഠിതമായിരിക്കുമ്പോൾ യുപിഐ, റുപേ തുടങ്ങിയ പേയ്‌മെന്റ് നെറ്റ്‌വർക്കുകൾ ഇന്ത്യ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് നെറ്റ്‌വർക്കുകളാണ്.
- എൻപിസിഐ എന്നത് ഒരു നോൺ പ്രോഫിറ്റ് ഓർഗനെെസേഷനാണ്, അത് വേഗത്തിലും സുരക്ഷിതമായും പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിടുന്നു. മറുവശത്ത്, വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ ആഗോള പേയ്‌മെന്റ് വിപണിയിൽ പൂർണ്ണമായും ആധിപത്യം പുലർത്തുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്. നിരവധി ആളുകൾക്കും സ്ഥാപനങ്ങൾക്കും ഓർഗനൈസേഷനുകൾക്കും ഈ കാർഡ് കമ്പനികളിൽ നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്.
- എൻപിസിഐ ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ തീവ്രമായി പ്രോത്സാഹിപ്പിക്കുകയും ലോകത്തിന് മാതൃകയാക്കുകയും ചെയ്തു. രജിസ്റ്റർ ചെയ്യാതെ വഴി അരികിൽ ഇരുന്ന് പഴം വിൽക്കുന്നയാൾക്ക് പോലും ഡിജിറ്റൽ പണമിടപാടുകൾ വലിയ തോതിൽ സ്വീകരിക്കാം. അത്തരത്തിൽ യുപിഐ പേയ്‌മെന്റുകൾ സൗജന്യമാണ്. ഇതിൽ ചാർജുകൾ വരുന്നത് ബാങ്കിനും വ്യാപാരിക്കുമാണ്, ഉപഭോക്താവിനല്ല. എന്നാൽ ഇനി അങ്ങോട്ട് യുപിഐ ഇടപാടിന് ഉപഭോക്താക്കൾ ഒരു ചെറിയ ഇടപാട് ഫീസ് ആയി നൽകിയേക്കാവുന്ന സാഹചര്യം വന്നേക്കാം.
വിസയുടെ പരാതി എന്ത്?
റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, യുഎസ്ടിആർ കാതറിൻ തായ്‌ക്കായി തയ്യാറാക്കിയ ഒരു മെമ്മോയിൽ ഇങ്ങനെ പറയുന്നു , “രൂപേ നടത്തുന്ന ലാഭേച്ഛയില്ലാത്ത നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) ബിസിനസ്സിന് അനുകൂലമായി ഇന്ത്യയുടെ അനൗപചാരികവും ഔപചാരികവുമായ നയങ്ങൾ കാണപ്പെടുന്നു. ഇത് സംബന്ധിച്ച് വിസ ആശങ്കാകുലരാണ്. ”
2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുഎസിൽ മാസ്റ്റർകാർഡ് സമാനമായ പരാതി ഉന്നയിച്ചിരുന്നു. റുപേ കാർഡുകളുടെ ഉപയോഗത്തെ മോദി ദേശീയതയുമായി ബന്ധപ്പെടുത്തിയെന്നും അത് ഒരു തരം ദേശീയ സേവനമാണെന്ന് അവകാശപ്പെട്ടതായും മാസ്റ്റർകാർഡ് അന്ന് ആരോപിച്ചു.
പ്രാദേശിക കാർഡായ റുപേ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഗാർഹിക പേയ്‌മെന്റ് നെറ്റ്‌വർക്കുകളെ ദേശീയതയുടെ ഭാഗമാക്കാൻ രാജ്യം പ്രേരിപ്പിക്കുകയാണ്. എല്ലാവർക്കും ബാങ്കിംഗ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും സ്ഥിരസ്ഥിതിയായി റുപേ വാഗ്ദാനം ചെയ്യുന്നു. 50 ശതമാനം റൂപേ കർഡുകളും പ്രധാൻ മന്ത്രി ജൻ ധൻ യോജനയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2020 നവംബറിൽ, ഉപഭോക്താക്കൾക്ക് ആദ്യ ബദലായി റുപേ കാർഡുകൾ മാത്രം നൽകുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനൊപ്പം തന്നെ പ്രാദേശിക ഡാറ്റ-സ്റ്റോറേജ് നിയമങ്ങൾ ലംഘിച്ചതിന് ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ നിന്ന് മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷണൽ എന്നിവയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ ആഭ്യന്തര ബാങ്കുകളും കാർഡ് കമ്പനികളും ആത്യന്തികമായി പ്രയോജനം നേടും, കാരണം മത്സരം കുറയുമ്പോൾ വിപണിയിൽ അവരുടെ കാർഡുകൾ നന്നായി ചെലവാക്കപ്പെടും.
മുന്നിലേക്ക്
ആഭ്യന്തര നെറ്റ്‌വർക്കുകൾക്ക് അനുകൂലമായ സർക്കാർ നിലപാടുകൾ വിദേശ പേയ്‌മെന്റ് നെറ്റ്‌വർക്കുകൾക്ക് സ്വീകാര്യമല്ലെങ്കിലും രണ്ടും വ്യത്യസ്തമാണ്. വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്‌സ്‌പ്രസ് എന്നിവ പൊതുവെ ധനികരായ അല്ലെങ്കിൽ വിശേഷാധികാരമുള്ള വിഭാഗത്തെയാണ് പരിഗണിക്കുന്നത്. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകളുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക സ്ഥിതി പ്രകടമാക്കുമ്പോഴാണ് ഈ കമ്പനികൾ ഇന്ത്യയിൽ പ്രവേശിച്ചത്. ഈ കമ്പനികൾ ലാഭത്തിനായി പ്രവർത്തിക്കുന്നവരുടെയോ കമ്പനിയിൽ ഓഹരി കൈവശം വച്ചിരിക്കുന്നവരുടെയോ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നു.
യുപിഐയും റുപേയും വികസിപ്പിച്ചെടുത്തത് സാധാരണക്കാരന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനാണ്. ഒരു ദശാബ്ദം മുമ്പ്, സ്മാർട്ട്ഫോണുകൾ എല്ലായിടത്തും ഉണ്ടായിരുന്നില്ല; ഇന്ത്യക്ക് സാമ്പത്തിക സാക്ഷരതയും കവറേജും ഇല്ലായിരുന്നു. ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. രാജ്യത്തിന്റെ സാമ്പത്തിക സാക്ഷരതയും സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനവും ഒന്നിലധികം മടങ്ങ് മെച്ചപ്പെട്ടു. എൻപിസിഐ എന്നത് ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്, ഇത് സമ്പാദിക്കുന്നതെന്തും ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കാം. നിർദ്ദിഷ്ട പേയ്‌മെന്റ് നെറ്റ്‌വർക്കുകളുടെ കുത്തക തകർക്കാൻ ശ്രമിക്കുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. റഷ്യക്ക് മിർ, യൂറോപ്പിന് യൂറോപ്യൻ പേയ്‌മെന്റ് ഇനിഷ്യേറ്റീവ് (ഇപിഐ) എന്നിങ്ങനെ നിലവിലുണ്ട്.
ആഭ്യന്തര പേയ്‌മെന്റ് ഗേറ്റ്‌വേകൾക്കായി പ്രേരിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയോട് നിങ്ങൾ ജോയിക്കുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
Frequently asked questions
എന്തുകൊണ്ടാണ് വിസ യുഎസ് സർക്കാരിനോട് പരാതിപ്പെട്ടത്?
ഇന്ത്യൻ സർക്കാർ ആഭ്യന്തര പേയ്മെന്റ് നെറ്റുവർക്ക് സ്ഥാപനമായ റുപേയെ പ്രമോട്ട് ചെയ്യുന്നുവെന്നും ഇത് മറ്റ് വിദേശ പേയ്മെന്റ് നെറ്റുവർക്ക് സ്ഥാപനങ്ങളുമായി അസമത്വം ഉണ്ടാക്കുന്നുവെന്നും വിസ യുഎസ് സർക്കാരിനോട് പരാതിപ്പെട്ടു.
എൻ.പി.സി.ഐ എന്താണ്?
എൻ.പി.സി.ഐ എന്നത് യുപിഐ, റൂപേ തുടങ്ങിയ നെറ്റ്‌വർക്കുകൾ നിയന്ത്രിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്.
ഏത് പേയ്‌മെന്റ് നെറ്റ്‌വർക്കുകളാണ് ഇന്ത്യ അടിസ്ഥാനമാക്കിയുള്ളത്?
യുപിഐ, റുപേ തുടങ്ങിയ പേയ്‌മെന്റ് നെറ്റ്‌വർക്കുകൾ ഇന്ത്യ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് നെറ്റ്‌വർക്കുകളാണ്.
പ്രധാൻ മന്ത്രി ജൻ ധൻ യോജനയുമായി എത്ര ശതമാനം റൂപേ കാർഡുകൾ ബന്ധപ്പെട്ടിരിക്കുന്നു?
50 ശതമാനം റൂപേ കാർഡുകളും പ്രധാൻ മന്ത്രി ജൻ ധൻ യോജനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Written by
Maarg VaidyaRelated reads

24000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി മാമേർത്ത്; കൂടുതൽ അറിയാം
മാമേർത്ത് IPO-യെക്കുറിച്ചും Honasa Consumer Ltd-നെക്കുറിച്ചും കൂടുതൽ അറിയുക. 2400 കോടി രൂപയുടെ IPO-യും കമ്പനിയുടെ വളർച്ചയും വെല്ലുവിളികളും ഇവിടെ വിശദീകരിക്കുന്നു.

Sah Polymers Ltd IPO: അറിയേണ്ടതെല്ലാം
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd-ന്റെ IPO വിശേഷങ്ങൾ, പ്രൈസ് ബാൻഡ്, തീയതികൾ, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?
2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. മാന്ദ്യത്തിന്റെ കാരണങ്ങൾ, ഓഹരി വിപണിയിലെ സ്വാധീനം, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min