Editorial
എഡ്ടെക് കമ്പനികൾക്ക് എതിരെയുള്ള ആക്രമണം, ചെെനയുടെ ലക്ഷ്യമെന്ത്?
ചൈനീസ് വിപണി കൂപ്പുകുത്തിയതിന് പിന്നാലെ ഏഷ്യൻ വിപണികളും ആഗോള വിപണികളും നഷ്ടത്തിൽ മുങ്ങിയിരുന്നു. എഡ്ടെക് കമ്പനികൾക്കെതിരായ ചൈനീസ് സർക്കാരിന്റെ അടിച്ചമർത്തലാണ് ഇതിന് കാരണം.

On this page
Key takeaways
- ചൈനീസ് സർക്കാർ എഡ്ടെക് കമ്പനികളോട് നോൺ പ്രോഫിറ്റ് എന്റിറ്റിയായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു.
- ഫണ്ട് സ്വരൂപിക്കുന്നതിനോ ഐപിഒ നടത്തുന്നതിനോ മറ്റ് വിദ്യാഭ്യാസ സേവനങ്ങൾ നേടുന്നതിനോ എഡ്ടെക് കമ്പനികൾക്ക് മേൽ സർക്കാർ വിലക്ക് ഏർപ്പെടുത്തി.
- സർക്കാർ നടപടിയെ തുടർന്ന് ചൈനീസ് ടെക്ക് കമ്പനികൾക്ക് 1 ട്രില്ല്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
- എഡ്ടെക് സ്ഥാപനങ്ങൾ സാമൂഹിക അസമത്വങ്ങൾക്ക് കാരണമാകുന്നുവെന്നും യുവാക്കൾക്കിടയിൽ സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നുവെന്നും ചൈനീസ് സർക്കാർ ആരോപിക്കുന്നു.
- ചൈനീസ് സർക്കാരിന്റെ ഈ നടപടികൾ ആഗോള നിക്ഷേപകരെ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ സാധ്യതയുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ചെെനീസ് വിപണി കൂപ്പുകുത്തിയതിന് പിന്നാലെ ഏഷ്യൻ വിപണികളും ആഗോള വിപണികളും നഷ്ടത്തിൽ മുങ്ങിയിരുന്നു. എന്ത് കാരണത്താലാണ് ചെെനീസ് വിപണികൾ താഴേക്ക് വീണതെന്ന ചോദ്യം പ്രസക്തമാണ്. ടെക് കമ്പനികൾക്കെതിരായ അടിച്ചമർത്തലിന്റെ ഭാഗമായി വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ ട്യൂട്ടോറിംഗ് സ്ഥാപനങ്ങളോട് നോൺ പ്രോഫിറ്റ് എന്റിറ്റിയായി പ്രവർത്തിക്കാൻ ചൈനീസ് സർക്കാർ ആവശ്യപ്പെട്ടു. ഫണ്ട് സ്വരൂപിക്കുന്നതിനോ ഐപിഒ നടത്തുന്നതിനോ മറ്റ് വിദ്യാഭ്യാസ സേവനങ്ങൾ നേടുന്നതിനോ എഡ്ടെക് കമ്പനികൾക്ക് മേൽ സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇത് ഏഷ്യയിലെ പ്രമുഖ ഓഹരികളിൽ വിൽപ്പന സമ്മർദ്ദം ഉണ്ടാക്കാൻ കാരണമായി. സർക്കാർ നടപടിയെ തുടർന്ന് ചെെനീസ് ടെക്ക് കമ്പനികൾക്ക് 1 ട്രില്ല്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
രാജ്യത്തിന്റെ 100 ബില്യൺ ഡോളർ നഷ്ടപെടുത്തി കൊണ്ട് ചെെന എന്തിനാണ് ഇങ്ങനെ ഒരു നടപടി കെെകൊണ്ടതെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ചെെനയിലെ എഡ്ടെക് സ്ഥാപനങ്ങളുടെ പതനത്തിനുള്ള കാരണം
കഴിഞ്ഞ ഒരു വർഷമായി ചൈനീസ് അധികൃതർ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും പ്രവർത്തനം തിരിച്ചുപിടിക്കാൻ ആവശ്യപ്പെട്ടു. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ക്ലാസുകൾ നടത്തുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. തെറ്റായ പരസ്യം നൽകിയതിന്റെ പേരിൽ നിരവധി സ്ഥാപനങ്ങൾക്കു മേൽ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ജനങ്ങൾക്കിടയിലുള്ള എഡ്ടെക് കമ്പനികളുടെ സ്വാധീനം പരിമിതപ്പെടുത്താൻ ചെെനീസ് സർക്കാർ ആഗ്രഹിക്കുന്നു.
രാജ്യത്തെ തൊഴിൽ ശേഷി അതിവേഗം ചുരുങ്ങുകയാണ്. അഭിഭാഷകർ, അക്കൗണ്ടന്റുമാർ, ബാങ്കർമാർ തുടങ്ങിയ വൈറ്റ് കോളർ ജോലികൾ ലഭ്യമായതിനാൽ മിക്ക കോളേജ് ബിരുദധാരികളും തൊഴിലില്ലാത്തവരാണ്. പ്രഗത്ഭരായ ബ്ലൂ കോളർ വർക്ക് ഫോഴ്‌സ് സൃഷ്ടിക്കുന്നതിനായി ചൈന തൊഴിൽ പരിശീലനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു നിർദ്ദിഷ്ട വ്യാപാരത്തിലോ തൊഴിലിലോ കഴിവുകളും അറിവും നൽകുന്ന പ്രായോഗിക കോഴ്‌സുകളാണ് ഇവ. എന്നാൽ മിക്ക ആളുകളും അത്തരം ജോലികൾ തിരഞ്ഞെടുക്കുന്നില്ല.
എഡ്ടെക് സ്ഥാപനങ്ങൾ സാമൂഹിക അസമത്വങ്ങൾക്ക് കാരണമാകുന്നു?
സ്വകാര്യ ട്യൂട്ടോറിംഗ് സേവനങ്ങളുടെ നിലനിൽപ്പിനെ ചൈനീസ് സർക്കാർ ചോദ്യം ചെയ്യാൻ തുടങ്ങി. എഡ്ടെക് വ്യവസായം പ്രധാനമായും ലക്ഷ്യമിടുന്നത് ചൈനയിലെ പ്രധാന സർവകലാശാല പ്രവേശന പരീക്ഷയായ ഗാവാക്കാവോയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെയാണ്. ഒരു വിദ്യാർത്ഥി ബിരുദ പഠനത്തിന് യോഗ്യനാണോ അല്ലയോ എന്ന് നിർണ്ണയിക്കുന്നതിനായി നടത്തുന്ന പരീക്ഷയാണിത്. ലോകത്തെ ഏറ്റവും കഠിന മേറിയ പരീക്ഷകളിൽ ഒന്നാണിത്.
ഗാവാക്കോ പരീക്ഷ കടന്നുപോകുന്നത് വിജയത്തിലേക്കുള്ള ആത്യന്തിക പാതയാണെന്ന് ചൈനക്കാർ വിശ്വസിക്കുന്നു. വിദ്യാർത്ഥികൾ ഇതിനുള്ള തയ്യാറെടുപ്പുകൾക്കായി വർഷങ്ങൾ ചെലവഴിക്കുന്നു. ഈ അവസരം മുതലാക്കിയ എഡ്ടെക് സ്ഥാപനങ്ങൾ വൻ നേട്ടം കെെവരിച്ചു. പ്രമുഖ എഡ്ടെക് കമ്പനികൾ ചൈനയിലെ നഗര-ഗ്രാമീണ പൗരന്മാർക്കിടയിൽ സാമൂഹിക അസമത്വം വർധിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിലൂടെ കൂടുതൽ പണം നൽകുന്നവർക്കായി അധിക പരിശീലനം നൽകുന്നു. പ്രമുഖ എഡ്ടെക് കമ്പനികൾ ചൈനയിലെ നഗര-ഗ്രാമീണ പൗരന്മാർക്കിടയിൽ സാമൂഹിക അസമത്വം വർധിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. അത് അധിക പരിശീലനം നൽകുന്നു. ഇത് രാജ്യത്തെ യുവാക്കൾക്കിടയിൽ സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമായി മാറിയതായും പറയപ്പെടുന്നു. ഉയർന്ന ഫീസും മാതാപിതാക്കളെ ബാധിക്കുന്നതായി കണ്ടെത്തി. എഡ്ടെക് വ്യവസായം രാജ്യത്തിന്റെ യഥാർത്ഥ സാധ്യതകളെ പരിമിതപ്പെടുത്തിയേക്കാമെന്നും യഥാർത്ഥ ഉദ്ദേശ്യവും നിറവേറ്റുന്നില്ലെന്നും ചൂണ്ടികാണിച്ചാണ് സർക്കാർ നടപടി. എഡ്ടെക് വ്യവസായം സംബന്ധിച്ച പുതിയ തീരുമാനം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായിരിക്കുമെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്.
സമാന്തര സംഭവങ്ങൾ
കഴിഞ്ഞ ഒരു വർഷമായി ചൈനീസ് ഉദ്യോഗസ്ഥർ വലിയതും ചെറുതുമായ എല്ലാത്തരം ടെക് കമ്പനികളെയും അടിച്ചമർത്തുകയാണ്. ചൈനീസ് അധികൃതർ നവീകരണം നിയന്ത്രിക്കുകയാണെന്ന് അലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മാ ആരോപിച്ചിരുന്നു. സർക്കാരിന്റെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ അദ്ദേഹത്തെ കാണാതായിരുന്നു. അദ്ദേഹത്തിന്റെ കമ്പനിയായ ആന്റ് ഫിനാൻഷ്യൽ, ഈ കാലയളവിൽ റെക്കോർഡ് ബ്രോക്കിംഗ് $ 35 ബില്യൺ ഐപിഒ ആരംഭിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ ചെെനീസ് സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇത് നടന്നില്ല.
അടുത്തിടെ ചെെനീസ് കമ്പനിയായ ദീദി യുഎസിൽ 4.4 ബില്യൺ ഡോളർ ഐപിഒ ആരംഭിച്ചു. ഇതിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. ലിസ്റ്റിംഗ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ചൈനീസ് സർക്കാർ കമ്പനിക്ക് എതിരെ അന്വേഷണം ആരംഭിച്ചു. ദീദി നിയമവിരുദ്ധമാണെന്നും ജനങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുവെന്നും സർക്കാർ പറഞ്ഞതിന് പിന്നാലെ എല്ലാ ആപ്പ് സ്റ്റോറിൽ നിന്നും ഇത് പുറത്താക്കപ്പെട്ടു.
മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ടെൻസെന്റിനോട് എക്സ്ക്ലൂസീവ് മ്യൂസിക് ലൈസൻസിംഗ് അവകാശങ്ങൾ ഉപേക്ഷിക്കാൻ ചൈനയുടെ ആന്റിട്രസ്റ്റ് റെഗുലേറ്റർ ഉത്തരവിട്ടിരുന്നു. കമ്പനിക്ക് എതിരെ പിഴയും ചുമത്തിയിരുന്നു.
ചൈനീസ് കമ്പനികളും പാശ്ചാത്യ വിപണികളും തമ്മിലുള്ള ബന്ധം കുറയ്ക്കുന്നതിനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. പ്രസിഡന്റ് സിൻ ജിൻപിംഗും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും കോർപ്പറേറ്റുകൾക്കും സംരംഭകർക്കും “ആരാണ് ബോസ്” എന്ന് കാണിക്കാൻ ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയയ്ക്കുന്നതായും വിദഗ്ധർ പറയുന്നു. രാജ്യത്തെ പൗരന്മാരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ വിദേശ രാജ്യങ്ങളുടെ കെെയിൽ എത്തപ്പെടാൻ ചെെന ആഗ്രഹിക്കുന്നില്ല. എല്ലാത്തരം നവീകരണങ്ങളെയും വികസനത്തെയും അടിച്ചമർത്തുന്ന പുതിയ നയങ്ങളും നിയന്ത്രണങ്ങളും ചൈന തുടർന്നും അവതരിപ്പിച്ചേക്കും.
നിഗമനം
ടെക് കമ്പനികളുടെ സ്വാധീനം പരിമിതപ്പെടുത്തുന്നതിനായി ചൈന ഇത്തരം നടപടികൾ സ്വീകരിച്ചത് എന്തിനാണെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും. ഈ കമ്പനികളിലെ ആഗോള നിക്ഷേപകർക്കിടയിൽ ഇത് വളരെയധികം കോളിളക്കം സൃഷ്ടിച്ചു. സർക്കാർ പുറപ്പെടുവിച്ച കരട് ചട്ടമനുസരിച്ച്, ലിസ്റ്റുചെയ്ത എഡ്ടെക് കമ്പനികൾക്ക് സ്റ്റോക്ക് ഇഷ്യു ചെയ്യാനോ സ്റ്റോക്ക് മാർക്കറ്റുകളിൽ പണം സ്വരൂപിക്കാനോ കഴിയില്ല. അതിനാൽ, വൻകിട ഇക്വിറ്റി നിക്ഷേപകരായ ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ്, ടെമസെക് ഹോൾഡിംഗ്സ് പിടി എന്നിവയ്ക്ക് ആവശ്യമുള്ള എക്സിറ്റുകൾ നേടാൻ കഴിയില്ല. ഇത് ആഗോള വിപണികളിൽ ഇടിവ് ഉണ്ടാക്കാൻ കാരണമായി.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ വിപണിയാണ് ചെെന എന്നതും ശ്രദ്ധേയമാണ്. ലോകത്തെ പ്രമുഖ 28 എഡ്ടെക് സ്ഥാപനങ്ങളിൽ എട്ട് എണ്ണവും ചെെനീസ് കമ്പനികളാണ്. എഡ്ടെക് കമ്പനികളുടെ പ്രവർത്തനങ്ങളിൽ ചെെനീസ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ആഗോള നിക്ഷേപകർ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് കടന്ന് വരും. ഇത് നമ്മുടെ രാജ്യത്തെ ജനപ്രിയ എഡ്ടെക് സ്ഥാപനങ്ങളായ ബൈജൂസ്, അൺഅക്കാദമി എന്നിവയ്ക്ക് ഗുണം ചെയ്യും.
Frequently asked questions
എന്തുകൊണ്ടാണ് ചൈനീസ് വിപണികൾ താഴേക്ക് വീണത്?
ടെക് കമ്പനികൾക്കെതിരായ അടിച്ചമർത്തലിന്റെ ഭാഗമായി വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ ട്യൂട്ടോറിംഗ് സ്ഥാപനങ്ങളോട് നോൺ പ്രോഫിറ്റ് എന്റിറ്റിയായി പ്രവർത്തിക്കാൻ ചൈനീസ് സർക്കാർ ആവശ്യപ്പെട്ടതാണ് ചൈനീസ് വിപണികൾ താഴേക്ക് വീഴാൻ കാരണം.
എഡ്ടെക് കമ്പനികൾക്ക് മേൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ വിലക്കുകൾ എന്തൊക്കെയാണ്?
ഫണ്ട് സ്വരൂപിക്കുന്നതിനോ ഐപിഒ നടത്തുന്നതിനോ മറ്റ് വിദ്യാഭ്യാസ സേവനങ്ങൾ നേടുന്നതിനോ എഡ്ടെക് കമ്പനികൾക്ക് മേൽ ചൈനീസ് സർക്കാർ വിലക്ക് ഏർപ്പെടുത്തി.
ചൈനീസ് സർക്കാരിന്റെ നടപടികൾ കാരണം ടെക് കമ്പനികൾക്ക് എത്ര നഷ്ടമുണ്ടായി?
സർക്കാർ നടപടിയെ തുടർന്ന് ചൈനീസ് ടെക്ക് കമ്പനികൾക്ക് 1 ട്രില്ല്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
Written by
Cherian VargheseRelated reads

24000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി മാമേർത്ത്; കൂടുതൽ അറിയാം
മാമേർത്ത് IPO-യെക്കുറിച്ചും Honasa Consumer Ltd-നെക്കുറിച്ചും കൂടുതൽ അറിയുക. 2400 കോടി രൂപയുടെ IPO-യും കമ്പനിയുടെ വളർച്ചയും വെല്ലുവിളികളും ഇവിടെ വിശദീകരിക്കുന്നു.

Sah Polymers Ltd IPO: അറിയേണ്ടതെല്ലാം
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd-ന്റെ IPO വിശേഷങ്ങൾ, പ്രൈസ് ബാൻഡ്, തീയതികൾ, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?
2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. മാന്ദ്യത്തിന്റെ കാരണങ്ങൾ, ഓഹരി വിപണിയിലെ സ്വാധീനം, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min